ഓര്‍മ്മകളില്‍ ഒരു വസന്തം

അന്ന് എക്സാം ഹാളില്‍ നിന്ന് ഇറങ്ങുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതിയായിരുന്നു മനസില്‍. കാരണം അന്ന് അവസാനത്തെ പരീക്ഷ കൂടി തീരുകയാണ്. ആ ഒരു വികാരത്തിനെ സന്തോഷം അല്ലെങ്കില്‍ ആഹ്ലാദം എന്നൊന്നും അല്ല പറയേണ്ടത്. ഒരു പക്ഷേ കൂട് തുറന്ന് വിട്ട പക്ഷിക്ക് തൊട്ട് മുമ്പില്‍, ചിറക് വിടര്‍ത്തി പറക്കാനായി ആകാശം ഇങ്ങനെ പരന്നു കിടക്കുന്നത് കാണുമ്പോഴുള്ള ഒരു അനിര്‍വചനീയമായ ഒരു വികാരം.

അപ്പോള്‍ ഭാവിയെ കുറിച്ചൊ .. ഇനി എന്ത് എന്ന ചിന്തയോ ഒന്നും അലട്ടുന്നേയുണ്ടായിരുന്നില്ല. ആര്‍ക്ക് വേണം…

പിന്നീട് എല്ലാ അവധി കാലവും ചെയ്യുന്ന പോലേ ഇത്തവണ എന്തൊക്കെ ചെയ്യണം,എവിടെ ഒക്കെ പോകണം എന്ന പ്ലാനിങ് ആണ്. എന്തായാലും ‍ ബന്ധുവീടുകളില്‍ നടത്തണ്ട സന്ദര്‍ശനമൊക്കെ സ്ഥിരം പരിപാടിയാണ്. പിന്നെ വിഷു.. അങ്ങനെ അടിച്ചു പൊളിക്കാനായി ഒട്ടനവധി പരിപാടികള്‍…

അങ്ങനെ പതുക്കെ അവധി കാലം അടിച്ചു പൊളിച്ച് ആഘോഷം തുടങ്ങി.
ക്രിക്കറ്റ് കളി, ഷട്ടില്‍ ബാറ്റ് അങ്ങനെ പോകുന്നു പരിപാടികള്‍. അമ്മ വീട്ടില്‍ അങ്ങനെ നിലം തൊടാതെ കറങ്ങി നിലുക്കുമ്പോള്‍ അറീയുന്നു.. അമ്മ താവഴിയില്‍ ഒരകന്ന അമ്മാവന്‍, പണ്ട് മുതല്‍ ബോംബേയില്‍ സ്ഥിരതാമസമാക്കിയ ആള്‍, തറവാട്ടില്‍ വിഷു ആഘോഷിക്കാനായി വരുന്നുണ്ടത്രെ..

ഓ.. നമുക്കിതിലെന്ത് കാര്യം..? അവര് ബോംബേകാര് നമ്മള്‍ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോയി തല ഇടുന്നെ!! നമുക്ക് നമ്മുടെ ക്രിക്കറ്റ് കളിയും.. വൈകുന്നേരങ്ങളില്‍ കളിച്ചു ക്ഷീണിച്ചു വരുമ്പോള്‍ ശങ്കരന്‍ നായരുടെ ചായകടയില്‍ കയറി ഉള്ള ചപ്പാത്തിയും മുട്ടക്കറിയും എല്ലാം ആണ് വലിയ വലിയ കാര്യങ്ങള്‍. ഒരു ദിവസത്തെ ചപ്പാത്തിയും മുട്ടകറിയും കഴിക്കാനുള്ള പൈസ ഇല്ലെങ്കില്‍ അതൊരു ഭൂലോക പ്രശ്നം തന്നെ.

അങ്ങനെ ബോംബേക്കാര് ലാന്‍ഡ് ചെയ്തു. അവര് ലാന്‍ഡ് ചെയ്തു കഴിഞ്ഞപ്പോള്‍ തറവാട്ടിലെ അമ്മാവന്റെ മകന്‍, എന്റെ ഏറ്റവും നല്ല കളിക്കൂട്ടുകാരന്‍ അവിടെ ബിസി ആവാന്‍ തുടങ്ങി. കടയില്‍ പോകുക, അവരെ സ്ഥലങ്ങള്‍ കാണിക്കാ‍ന്‍ കൊണ്ടുപോ‍കുക..അങ്ങനെ പല പല പരിപാടികള്‍… അപ്പൊ പിന്നെ എനിക്കും ബോറാവാന്‍ തുടങ്ങി..തിരിച്ചു പോയാലോ?

പിന്നെ ഞാനും എന്തേലും ആവട്ടെ എന്ന് കരുതി അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു. അങ്ങനെ ബോംബേകാരെ പരിചയപ്പെട്ടു. പരിചയപ്പെട്ടതിന്റെ കൂട്ടത്തില്‍ ഒരു പത്താം ക്ലാസ്സുകാരിയും ഉണ്ട്..

“കുട്ടിയും പത്തിലാണോ? പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.?”
“ഇറ്റ്സ് ഫൈന്‍… വാസ് ഓ.കെ.”

“ടാ… കുട്ടാ.. ഈ കൊച്ചിന് മലയാളം അറിയില്ലെ” പതുക്കെ കുട്ടനോട്..

നമ്മള്‍ സാധാ.. സര്‍ക്കാര്‍ സ്കൂള്‍.. ശ്രീ കൃഷ്ണ വിലാസം ലോവര്‍ പ്രൈമറി സ്കൂളില്‍ പ്രാഥമിക വിദ്യഭ്യാസവും പിന്നെ കുഴൂര്‍ സര്‍ക്കാരു സ്കൂളില്‍ ഉന്നത വിദ്യഭ്യാസവും പൂര്‍ത്തീകരിച്ച എനിക്ക് അപ്പൊ ഇംഗ്ലീഷ് എവിടുന്ന് വരാന്‍.

ഇംഗ്ലീഷ് വിഷയം അരപരീക്ഷക്ക് എങ്ങനെ പാസ്സായതെന്ന് എനിക്കും പുറപ്പിള്ളിക്കാവിലമ്മക്കും പിന്നെ പേപ്പര്‍ നോക്കിയ മാഷിനും അറിയാം.പിന്നെ മുട്ടി,മുട്ടി എന്തെങ്കിലും ഇംഗ്ലീഷ് പറയാന്‍ എങ്ങാനും‍ ചിന്തിച്ചാല്‍ അത് പ്രെസന്റ് ടെന്‍സില്‍ പറയണോ.. അതോ പാസ്റ്റ് ടെന്‍സില്‍ പറയണോ എന്നുള്ള കണ്‍ഫ്യുഷനില്‍ അത് പൊളിഞ്ഞു പാളീസാകും.

“കുരച്ചു കുരച്ചു അരിയുമായിരിക്കും”… കുട്ടന്‍.
“വാട്ട് ഈസ് യുവര്‍ നെയിം?”… അതു ചോദിക്കാന്‍ എനിക്കെന്തായാലും അറിയാം.

പക്ഷെ ഇതൊക്കെയാണെങ്കിലും സത്യത്തില്‍ അവിടെ സംഭവിച്ചതെന്തെന്നാല്‍, ഈ സാഹിത്യകാരന്മാരൊക്കെ പറയുന്ന പോലെയുള്ള ഒരു ആദ്യാനുരാഗമായിരുന്നു. ഈ ‘love at first sight’ എന്നൊക്കെ പറയുന്നത് ഇതാണെന്ന് എനിക്ക് പിന്നീട് ആലോചിച്ചപ്പോഴാണ് പിടികിട്ടിയത്.പക്ഷെ ആ അവസ്ഥയില്‍ അതൊരു അനുരാഗമായിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല എനിക്ക്.

പിന്നെ സാധാരണ പോലെ കളിച്ചും ചിരിച്ചും അങ്ങനെ ദിവസങ്ങള്‍ നീങ്ങി. പക്ഷെ അവധി കാലം കഴിഞ്ഞു പിരിഞ്ഞു പോകാറാകുമ്പോഴാണ് സത്യത്തില്‍ അത്രയും ദിവസം ഒരുമിച്ചു കളിച്ചു ചിരിച്ചു നടന്ന ആ എല്ലാ സന്തോഷവും ഒരു നിമിഷത്തേക്ക് മറന്ന് മനസ്സ് വിതുമ്പുന്നത്. എല്ലാ അവധി കാലത്തിന്റെ ഒടുവിലും അമ്മ വീട്ടില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസിനുണ്ടാകാറുള്ള ഒരു വിതുമ്പലും നഷ്ടബോധവും ഇത്തവണ കൂടുതലായിരുന്നു. അതിനുള്ള കാരണം ബോംബേകാരിയായിരുന്നു എന്നു പ്രത്യേകിച്ച് പറയണ്ടല്ലോ…

പിന്നീട് എഴുത്തുകളിലൂടെയായി സംസാരം. (വീട്ടില്‍ ഫോണില്ല. തറവാട്ടിലും). അന്നത്തെ ആ ഒരു ബന്ധം സത്യസന്ധവും നിഷ്കളങ്കവുമായ ഒരു നല്ല സുഹൃത്ബന്ധമായിരുന്നു (???). പക്ഷെ പത്തില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ എന്താ ഇത്ര എഴുത്തുകുത്തുകള്‍. വീട്ടുകാര്‍ക്ക് യാഥാസ്ഥിതികമായി സംശയം തോന്നാം. അങ്ങനെ സംശയം തോന്നാതിരിക്കാന്‍ ഞങ്ങള്‍ ഒരു രഹസ്യ കോഡിംഗ് കണ്ടു പിടിച്ചു എഴുത്ത് എഴുതാന്‍.(ഇംഗ്ലീഷിലാണ് എഴുത്ത് എഴുതുന്നത് കേട്ടൊ.) ഒന്നാമത്തെ കോഡിങ് എങ്ങനെയെന്ന് വച്ചാല്‍ ഇംഗ്ലിഷ് വാക്കുകളുടെ ലെറ്റേര്‍സ് തിരിച്ചു എഴുതുക എന്നുള്ളതാണ്. പക്ഷെ അത് കണ്ടുപിടിക്കാന്‍ എളുപ്പമുള്ളതു കൊണ്ട് പിന്നെ അല്‍പ്പം കൂടി കോം‌പ്ലികേറ്റഡ് ആയ ഒരു കോഡിംഗ് വഴിയായി എഴുത്ത്. അതു എങ്ങനെയെന്ന് വച്ചാല്‍ abcd എന്നണ് വാക്കെങ്കില്‍ അതിനെ bcde എന്ന് എഴുതും. ഓരൊ അക്ഷരം കടത്തി. അതിച്ചിരി ബുദ്‌ധിമുട്ടായിരുന്നു, ഡീ-കോഡിംഗ് ചെയ്യുവാന്‍.

പിന്നീട് ബോംബേക്ക് തിരിച്ചു പോകുന്നതിന് മുമ്പായി അവള്‍ എന്റെ വീട്ടില്‍ വന്നു .അന്ന് ഒറ്റ ദിവസം കൊണ്ട് അടുത്തുള്ള വയലേലകളും പുഴയരികും എല്ലാം സൈക്കിളില്‍ ഞങ്ങള്‍ ഒന്നിച്ച് കറങ്ങിയപ്പോള്‍ ഞാന്‍ അങ്കം ജയിച്ച വീരനെക്കാള്‍ നെഞ്ച് വിരിച്ചാവണം കറങ്ങിയത്,

പക്ഷെ ഇതൊക്കെയാണെങ്കിലും വീട്ടുകാര്‍ക്ക് സംഗതി പിടികിട്ടി. നമ്മള്‍‍ക്കൊരു വാര്‍ണിംഗും കിട്ടി. അതോടെ നിന്നു. കത്തെഴുതലും, കോഡിംഗും ഡീ-കോഡിംഗും. പിന്നീട് ഇത് നല്ലൊരു ഓര്‍മ്മയായി..

എന്നും……………………………………… മഞ്ഞുതുള്ളി.

എന്റെ ആല്‍ബത്തിലെ ചില ഏടുകള്‍..

സൂര്യാസ്തമയം… പ്രക്രിതിയുടെ അത്ഭുതപ്രതിഭാസങ്ങളിലൊന്ന്.

റീഫ്-മാല്‍ ദുബായി…

ഗ്രാന്റ് സിനി സിറ്റി ദുബായി…

നോയിഡ ഫ്ലവര്‍ ഷോയില്‍ നിന്ന്..

നോയിഡ ഫ്ലവര്‍ ഷോയില്‍ നിന്ന്..

ഇതെന്റെ വീടിന്റ്റെ മുറ്റത്തെ…

ഇതും..

….. മഞ്ഞുതുള്ളി

എന്റെ ആല്‍ബത്തിലെ ചില ഏടുകള്‍..രണ്ടാം ഭാഗം

നോയിഡ ഫ്ലവര്‍ ഷോയില്‍ നിന്ന്…..

മുംബൈ താജ് ഹോട്ടല്‍. രാത്രിയില്‍…

അജന്തായില്‍ നിന്ന് തിരിച്ച് മുംബേയുടെ തീരത്തേക്ക് വീണ്ടും…

മുംബൈ താജ് ഹോട്ടല്‍.. അന്ന് മുംബെയില്‍ ട്രെയിനിങിടെ കിട്ടിയ ഒരു ഇടവേളയില്‍ വന്നത്…

ഡെല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ..

എന്റെ വീടിന്റെ പിന്നാമ്പുറത്തെ വയലേലകള്‍.. ഒരു മഴക്കാലത്ത്..

ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.– അവസാന ഭാഗം.

ആശ്വാസമായി…..
നമ്മുടെ സീനിയര്‍ അങ്ങിനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ വല്ലതും പേടിക്കാനു‌‌ണ്ടൊ..
“എപ്പോ സെര്‍വര്‍ ശരിയാവും” .. എന്ന ബാങ്ക് ഐ.ടി ടീമിന്റെ ചോദ്യത്തിന് നമ്മള്‍ ചിരിച്ചു കൊണ്ട് ….
“ദാ.. ഇപ്പോ… ഒരഞ്ചു മിനിറ്റ്…”
പിന്നെ സെര്‍വര്‍ പെട്ടി പൊട്ടിച്ച് പെട്ടിമ്മേ കേറ്റി വച്ച് പവര്‍ ഓണ്‍ ചെയ്തു..
ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ആകുന്നതും നോക്കിയ എന്നെ നോക്കി സെര്‍വര്‍ പല്ലിളിച്ചു കാണിച്ചു പറഞ്ഞു..
‘ എന്നെ കൊണ്ടൊന്നും വയ്യ!!!…’
‘അതെന്താ… സെര്‍വറേ….’ എന്ന് ചോദിച്ച എന്നോട് സെര്‍വര്‍ പറയാ…
‘നൊ.. ഡിസ്ക് ഫൌണ്ട്..”
“അതെങ്ങനെയാ.. ശരിയാവുന്നെ.. എന്റെ സീനിയര്‍ പരഞ്ഞൂല്ലൊ.. നിന്നെ പ്രീലോഡഡ് ആയിട്ടാണല്ലൊ ഇങ്ങൊട്ട് വിട്ടത്..”
“അതൊന്നും എനിക്കറിയില്ല.. ഇപ്പോ.. നൊ.. ഡിസ്ക് ഫൌണ്ട്..”
“ഛെ!!! ഇനിപ്പോ എന്താ ചെയ്യാ‍..
ഞാന്‍ സെര്‍വറിന്റെ അകത്ത് കയറി പരിശൊധിച്ചു.. അയ്യൊ… ദേ… ഡിസ്ക് എല്ലാം ഉണ്ട് അതിനകത്ത്.. അതു ശരി..
ഇതിനിടെ ബങ്കിന്റെ ഐ.ടി ടീം രണ്ട് വട്ടം വന്നിട്ട് പോയി..
“അതെയ്.. ഇങ്ങനെ സെര്‍വറുമയിട്ട് കളിച്ച് ഇരുന്നാ മതിയൊ?? ഞങ്ങള്‍ക്ക് നിങ്ങടെ പരിപാടി കഴിഞ്ഞിട്ട് വേണം ഞങ്ങളുടെ, സോഫ്റ്റ്‌വേര്‍.. പിന്നെ ഡാറ്റാ ട്രാന്‍സ്ഫര്‍.. അങ്ങനെ എന്തൊക്കെ കിടക്കുന്നു”

“അയ്യോ സാറെ.. ഒരിച്ചിരി വെയ്റ്റ് ചെയ്യു.. ഇതിനൊരു ചെറിയ ട്രബിള്‍ . ഇപ്പൊ ശരിയാക്കി തരാം.”
ചിലപ്പോ .. പ്രീലൊഡഡ് എന്ന് പറഞ്ഞ് വിട്ടതായിരിക്കും.. പക്ഷെ.. ഇത് ലോഡ് ആവുന്നില്ലല്ലൊ.. എന്തായാലും ഒന്നു കൂഡി ലോഡ് ചെ‌യ്‌തേക്കാം.
ഓ. കെ.. ടാ.. മോനേ.. സെര്‍വറേ.. വായ് തുറക്കൂ .. ഇന്നാ.. സി.ഡി..
അങ്ങനെ സെര്‍വറിനെ പറ്റിച്ചു.. വീണ്ടും ലോഡ് ചെയ്യാന്‍ തുടങ്ങി.. അപ്പോ പറയാ.. “അയ്യോ.. ഇത് ഇവിടെ ആള്‍‌റെഡി ലോഡ് ചെയ്തതാണല്ലോ..”
“ഛെ.. ഇതല്ലെ.. ഞാന്‍ ആദ്യം ചോദിച്ചത്.. ഇനിപ്പൊ പരഞ്ഞിട്ട് കാര്ര്യമില്ല.. ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു..ഒന്നു കൂടി ലോഡ് ചെയ്യും”

വാശിക്ക് ഒരു മണിക്കൂറിനകം എല്ലാ പരിപടിയും തീര്‍ത്ത് ഇതാ സാറെ.. സെര്‍വര്‍ എന്ന് പറഞ്ഞ് ഞാനിങ്ങനെ ഞെളിഞ്ഞു നിന്നു. അപ്പോ ശരി.. ഇനിപ്പൊ . നിങ്ങളായി.. നിങ്ങടെ സെര്‍വര്‍ ആയി.. ഞാന്‍ പോട്ടെ.

അയ്യൊ. പോവല്ലെ. ഈ ടെസ്റ്റിംങ് കൂടി കഴിഞ്ഞിട്ട് പോയാ.. പോരെ.. എന്തെങ്കിലും പ്രശ്നം വന്നലോ.. നിങ്ങളിരിക്കൂ.. മി. ര‌മേശ്.

അപ്പോഴേക്കും, ചായ, സ‌മോസ, ബ്രെഡ് പക്കോഡാ.. എന്നിവ എത്തി. എന്നാ പിന്നെ ടെസ്റ്റിംങ് കൂടി കഴിഞ്ഞിട്ട് കഴിഞ്ഞിട്ട് തന്നെ പോകാം എന്നു തന്നെ തീരുമാനിച്ചു. ഇനി നമ്മള്‍ ആയിട്ട് അവരുടെ ടെസ്റ്റിംങ് മുടക്കണ്ട..

കാലത്തെ മുതല്‍ വയറിനെ ബഹുമാനിക്കത്തതിന്റെ ഒരു ബഹളവും കേള്‍ക്കുന്നണ്ടായിരുന്നു.. അങ്ങിനെ ഉരുളന്‍ കിഴങ്ങു നിറച്ച സമോസായോട് മത്സരിച്ചു കൊണ്ടിരിക്കുമ്പോള്‍
ഐ.ടി ടീം .. “ആ സോഫ്റ്റ്‌വ്വേര്‍ ലോഡ് ആകുന്നില്ലല്ലോ ര‌മേശേ.. ഇത് പ്രീലോഡഡ് ആ‍യിരുന്നില്ലെ.. പിന്നെ എന്തിനാ പിന്നേം ലോഡ് ചെയ്തത്??”
“….????….”
കറക്കി, ഫോണ്‍ നമ്മുടെ സീനിയര്‍ സഖാവിന്..

“നിന്നോടാര് പറഞ്ഞു.. അതു റീലോഡ് ചെയ്യാന്‍..അതില്‍ കുറെ പാച്ച് എല്ലാം പ്രീലോഡ് ചെയ്തിട്ടാ അയച്ചിട്ടുണ്ടവുക.. അതില്ലാതെ ഇവന്മാരുടെ സോഫ്റ്റ്‌വേര്‍ ലോഡ് ആവില്ല..”
ടിം.. ദേ..കിടക്കണ് . വാദി പ്രതിയായി..

അപ്പോ ഇന്ന് പണിയായി..
പകുതി കടിച്ച സമോസാ എന്നെ നോക്കി ഹി..ഹി..ഹി. എന്ന് ചിരിച്ചു.
—ബാക്‍ഗ്രൌണ്ട് മ്യുസിക്.. (അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുന്ന ഗുലുമാല്‍.. ഗുലുമാല്‍..)—
ഇനിപ്പൊ എന്താ ചെയ്യാ.. നല്ലോരു ശനിയാഴ്ച പോയല്ലോ.. സീനിയര്‍ ചേട്ടായി തന്നെ ശരണം… ഇങ്ങൊട്ടൊന്ന് വന്ന ഹെല്‍പ്പാമോ…. എന്ന ചോദ്യം ഫോണില്‍ കൂടെ ചോദിച്ചെങ്കില്‍ കൂടി അങ്ങേരുടെ മുഖഭാവം എനിക്കു ശരിക്കും കാണാമയിരുന്നു.
പിന്നെ അങ്ങേര് വരുന്നതു വരെ സോഫ്റ്റ്‌വെര്‍ ടീമിനെ ബൊധ്യപ്പെടുത്താനായി എന്തെങ്കിലും ചെയ്യണ്ടേന്ന് കരുതി സെര്‍വറിനെ മനസാ ചീത്ത പറഞ്ഞു കൊണ്ടെയിരുന്നു. അതിനു മേലെ എന്റെയീ പുലി വാലു പിടിച്ചതിനെയും കുറിച്ച്.

അങ്ങിനെ ഒരു 7 മണി ആയപ്പോള്‍ നമ്മുടെ സീനിയര്‍ മി. രാജേഷ് മല്ലിക് സ്ഥലത്തെത്തി. ഒരശ്വാസമായി. ഇനിപ്പൊ അങ്ങേരു നോക്കിക്കോളുല്ലൊ.. പക്ഷെ.. അങ്ങേരു പടിച്ച പണി പതിനെട്ടും നോക്കീട്ടും അവരുടെ സൊഫ്റ്റ്‌വെര്‍ ലോഡ് ആവുന്നില്ല. അങ്ങനെ പയറ്റി പയറ്റി മണി രാത്രീ 12 ആയി. എന്നിട്ടും ഒന്നും നടന്നില്ല. monday ബാങ്ക് ഓണ്‍ലൈന്‍ ആയില്ലെങ്കില്‍ അത് പ്രശ്നം. അല്ലേല്‍ പിന്നെ ഇട്ടിട്ട് പോയിട്ട് നാളെ വരാം എന്ന് പറയാമായിരുന്നു. എന്തായാലും നാളെ SUNDAY കൂടി പോക്കാണെന്ന് മനസിലായി. അങ്ങിനെ ഒരു നേരം വെളുത്ത് 2 മണി ആയപ്പോല്‍ നമ്മുടെ മി. മല്ലിക്കിനൊരു ഐഡിയ.. അടുത്ത് കഴിഞ്ഞയഴ്ചയല്ലെ ഒരു ബ്രാഞ്ച് ഓന്‍ലൈന്‍ ആയത്. അവിടെ നിന്നും ഈ പാച്ച് കോപ്പി ചെയ്തുണ്ട് വന്നാലൊ. എങ്ങാനും വര്‍ക് ചെയ്താല്‍ രക്ഷപെട്ടു.

അങ്ങിനെ പുലര്‍ച്ചെ കോഴി കൂവണ നേരത്ത് അടുത്ത ബാങ്കിന്റെ മാനേജറുടെ വീട്ടില്‍ പോയി അങ്ങേരെ കുത്തി വിളിച്ചെഴുന്നേല്‍പ്പിച്ച് കൊണ്ട് വന്ന് ബാങ്ക് തുറന്ന് അവിടുത്തെ സെര്‍വര്‍ ഓണാക്കി പാച്ച് കോപ്പി ചെയ്തു. അങ്ങിനെ സിസ്റ്റം ശരിയാക്കി. പക്ഷെ ബാങ്ക് സൊഫ്റ്റ്വേര്‍ ടീം കം‌പ്ലീറ്റ് ടെസ്റ്റ് കഴിയാതെ ഞങ്ങളെ വിട്ടില്ല. നല്ല വിശ്വാസമായി ഇത്രയുമായപ്പോള്‍. പിന്നെ ഒരുവിധം ഒരു പുലര്‍ച്ചെ 5 മണി സമയം ആയപ്പോള്‍ അവിടെ നിന്ന് തടി ഊരി എന്ന് പരഞ്ഞാ മതിയല്ലോ.

പിന്നെ SUNDAY കൂടി അവിടെ പോകേണ്ടി വന്നു എന്നത് വേറെ കാര്യം. അതെന്താന്ന് വച്ചാല്‍ ബാങ്കിന് നമ്മളെ ഭയങ്കര വിശ്വാസം. അതുകൊണ്ട് നമ്മളോട് പറയാതെ നമ്മുടെ മാനേജറോട് നേരേ കാര്യം ബോധിപ്പിച്ചു. അതു കൊണ്ട് SUNDAY ഉറക്കം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അങ്ങേരുടെ ഫോണ്‍ വന്നു. ഒരു സേഫ് ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുകയാണെങ്കിലും നോക്കാന്‍ വേണ്ടി.

————– മഞ്ഞുതുള്ളി.

ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.

മനുഷ്യന്‍ വീണാലേ പഠിക്കൂ എന്നു പണ്ടാരോ പറഞ്ഞതു എത്ര സത്യം.

AD 2001 ന്നാമാണ്ടിലെ ഡിസംബര്‍ മാസം. സ്ഥലം ഡെല്‍ഹി. മരം കോച്ചുന്ന തണുപ്പുള്ള സമയം. അന്ന് ഞാന്‍ HCL കമ്പനിയില്‍ കസ്റ്റമര്‍ എന്‍‌ജീനീയര്‍ ആയി വര്‍ക്ക് ചെയ്യുന്ന കാലം. ഞാന്‍ ന്യൂ ഇന്‍സ്റ്റാലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍‌ജിനീയര്‍. പണി എന്താന്നു വച്ചാല്‍ ഓരോ കസ്റ്റമറിന്റേയും പുതിയ കമ്പ്യുട്ടറുകള്‍ വന്നു കഴിഞ്ഞാല്‍ പോയി പെട്ടി പൊടി തട്ടി തുറക്കുക. മഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക… അത് കോണ്‍‍ഫിഗര്‍ ചെയ്യുക… പിന്നെ കസ്റ്റമറിന്റെ സോഫ്റ്റ്വേയര്‍ വല്ലതും ലോഡ് ചെയ്യാനുണ്ടെങ്കില്‍ ചെയ്തു കൊടുക്കുക.. എന്നിവ.. ഒന്ന് ഒന്നര കൊല്ലം എക്സ്പീരിയന്‍സ് ഒക്കെ ആയി. ടീമിലെ OJT കളുടെ ഇടയില്‍ നമ്മള്‍ ഒരു വലിയ പ്രസ്ഥാ‍നമായിട്ട് അങ്ങനെ വിലസുന്ന കാ‍ലം. OJT എന്നാല്‍ “ഓണ്‍ ജോബ് ട്രെയിനീ” എന്നര്‍ഥം. കൊളേജ് കഴിഞ്ഞു ഫ്രെഷ് ആയിട്ട് ജോയിന്‍ ചെയ്ത എന്‍‌ജിനീയെര്‍സ് ആണ് ഇക്കൂട്ടര്‍.

അന്നൊരു ശനിയാഴ്ച… കാലത്തെ തണുപ്പില്‍ പുതപ്പിനടിയില്‍ നിന്നു എഴുന്നേല്‍ക്കുക എന്നുള്ളത് ഒരു വല്ലാത്ത പ്രയത്നം തന്നെ. എല്ലാവരും ഇന്നു ശനിയാഴ്ചയല്ലെ എന്നു കരുതി.. ഒരു 9 , 9.30 ഒക്കെ ആകും എഴുന്നേല്‍ക്കുമ്പോള്‍. പിന്നെ സഹമുറിയന്മാരുമായി അടികൂടി വെള്ളം ചൂടാക്കി..കുളിച്ചു..ഓഫീസിലെത്തുമ്പോഴേക്കും ഒരു പത്തര. നമ്മളേക്കാളും സീനിയേര്‍സ് ഇതിലും ലേറ്റ് ആയി വരുന്നത് കൊണ്ട് നമ്മള്‍ ഓണ്‍ ടൈം. പിന്നെ അന്നത്തെ കാള്‍‌സ് എടുത്ത് മുങ്ങി, എങ്ങനെ എങ്കിലും നേരത്തെ വീട്ടിലെത്താന്‍ ഉള്ള ചിന്ത. ഉണ്ടായിരുന്ന ഒന്ന് രണ്ട് കാള്‍സ് ടീമിലെ മൂത്ത OJT കള്‍ക്ക് കൊടുത്തു വിട്ടു. പിന്നെ കാള്‍സ് ഇല്ല എന്ന കാരണവും പറഞ്ഞു നേരത്തെ പോകാമല്ലൊ. അങ്ങിനെ അവിടുത്തെ കാള്‍ കോ-ഓര്‍ഡിനേറ്റര്‍ പെണ്‍കൊടിയുമായി സൊറ (ഹിന്ദിയില്‍) പറഞ്ഞിരിക്കുമ്പോളാണ് നമ്മുടെ മാനേജര്‍ അദ്ദേഹം ഓടി പിടഞ്ഞു വരുന്നത്.

ഛെ!! ഇയാള്‍ക്ക് വരാന്‍ കണ്ടൊരു സമയം.
“വേര്‍ ഈസ് രാഹുല്‍?” കാള്‍ കോ-ഓര്‍ഡിനേറ്റര്‍ പെണ്‍കൊടിയോട്.
“സര്‍.. രാഹുല്‍ ഈസ് ഓണ്‍ ലീവ് ഫോര്‍ വണ്‍ വീക്ക്”

“………….”
“ഓ ക്കെ.. രമേശ്.. വാട്ട് ആര്‍ യൂ ഡൂയിങ്ങ് ഹിയര്‍?”

“സര്‍.. നൊ കാള്‍സ് ടുഡെ..സോ… ഐ.. ആം…. ഹിയര്‍…..” (ഛെ… എന്താ പറയുക, പറയുന്നേ!!!!)

“ഓ ക്കെ.. കം വിത്ത് മി.. എക് കാള്‍ ഹേ.. ഫരീദാബാദ് മേം. ബാങ്ക് ഓഫ് മഹാരാഷ്ട്ര മേം. തുമേ നോവല്‍ നെറ്റ്വേയര്‍ മാലും ഹേ നാ? ജല്‍ദി ജാവോ ഓര്‍ വഹാം പഹുന്‍‌ജാവോ. (ഒരു കാള്‍ ഉണ്ടത്രെ.. ഫരീദാബാദില്‍.. നോവല്‍ നെറ്റ്വേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം അത്രെ.(നോവല്‍ നെറ്റ്വേയര്‍ ഒരു ഓപ്പറേറ്റിംഗ്ഗ് സിസ്റ്റമാണ്. അതു നമുക്ക് അറിയാം എന്ന് വാചകമടിച്ചു നടക്കാറുണ്ടെങ്കിലും.. നേരെ ചൊവ്വെ കണ്ടിട്ട് പോലും ഇല്ല എന്ന് മാനേജറോട് പറയാന്‍ പറ്റില്ലല്ലൊ.) അങ്ങനെ രാഹുല്‍ എന്ന നോവല്‍ നെറ്റ്വേയര്‍ എക്സ്പേര്‍ട്ടിന്റെ ലീവ് കാരണം നമുക്കൊരു പണി കിട്ടി.

ഇന്നത്തെ ദിവസം പോക്കായി..

അങ്ങനെ തിരിച്ചു ഫരിദാബാദിലോട്ട്..

ഒരു 2 മണിക്കൂര്‍ എടുത്ത് അവിടെ എത്തി. അന്ന് എനിക്ക് വിശ്വ പ്രസിദ്‌ധമായ(പിന്നീട്) എന്റെ കവാസാക്കി ഫ്ലയിങ്ങ് മഷീന്‍ ( ബോക്സര്‍ ) ഇല്ലല്ലൊ. അതു കൊണ്ട് ഹരിയാന റോഡ് വേയ്സ് തന്നെ ശരണം.

അവിടെ എത്തിയപ്പോള്‍ എല്ലാവരും ദാ എന്നെ തന്നെ നോക്കി ഇരിക്കുന്ന പോലെ..

“ അയ്യൊ.. ദാ.. HCL എന്‍‌ജിനീയര്‍ വന്നെ..”

സംഗതി.. സെര്‍വറിന്റെ പെട്ടി പൊട്ടിക്കണമെങ്കില്‍ HCL എന്‍‌ജിനീയര്‍ തന്നെ വേണം. ഞാന്‍ എത്തീല്ലേ.. ഇനീപ്പോ എല്ലാം ശരിയാക്കി തരാം എന്ന മട്ടില്‍ ഞാന്‍ പണി തുടങ്ങി.

ബാങ്ക് MONDAY ഓണ്‍ലൈന്‍ ആവണമത്രെ. ഇതിനിടെ ഞാന്‍ എന്റെ സീനിയര്‍ എന്‍‌ജിനീയര്‍ക്ക് ഫോണ്‍ ചെയ്തു കഴിഞ്ഞു, ഒരു ഹെല്‍‌പ് കിട്ടാന്‍ വേണ്ടി.
“ ഡോണ്ട് വറി യാ‍ര്‍.. എല്ലാം പ്രീ ലോഡഡ് ആയിരിക്കും. ജസ്റ്റ് പവര്‍ കൊടുത്താല്‍ മതി.”
ആശ്വാസമായി…